വേനലിൽ പൊള്ളും മരങ്ങളിൽ നിന്നെല്ലാം
പൂക്കളും ഇലകളും വാടിവീണു
കത്തുന്ന സൂര്യനാൽ കത്താതിരിക്കുവാൻ
തുമ്പിയും ശലഭവുമൊളിച്ചിരുന്നു...
കരിയുന്ന കാട്ടിലും പൊള്ളുന്ന മേട്ടിലും
ചിറകിട്ടടിക്കുമാ പക്ഷിക്കൂട്ടങ്ങളും
ദാഹജലത്തിനായ് കേഴും മൃഗങ്ങളും
എല്ലാറ്റിനും മീതെ പവമാമർക്കനും.
സൂര്യനെ വിൽക്കുന്ന ഭൂമിയെ കൊല്ലുന്ന
പുഴകളെ പാതാള ലോകത്തയക്കുന്ന
നീമാത്രം ഒന്നുമറിയാതിരിക്കയൊ?
മർത്യാ നീമാത്രം ഒന്നുമറിയാതിരിക്കയൊ?
കരിയുന്ന കാടിനും പൊരിയുന്ന നാടിനും
ദാഹജലത്തിനായ് കേഴുന്ന ജീവനും
കത്തുന്ന സൂര്യനും പൊള്ളുന്ന ഭൂമിക്കും
നീറുന്ന പ്രാണനും നീയാണ് കാരണം
പൂക്കളും ഇലകളും വാടിവീണു
കത്തുന്ന സൂര്യനാൽ കത്താതിരിക്കുവാൻ
തുമ്പിയും ശലഭവുമൊളിച്ചിരുന്നു...
കരിയുന്ന കാട്ടിലും പൊള്ളുന്ന മേട്ടിലും
ചിറകിട്ടടിക്കുമാ പക്ഷിക്കൂട്ടങ്ങളും
ദാഹജലത്തിനായ് കേഴും മൃഗങ്ങളും
എല്ലാറ്റിനും മീതെ പവമാമർക്കനും.
സൂര്യനെ വിൽക്കുന്ന ഭൂമിയെ കൊല്ലുന്ന
പുഴകളെ പാതാള ലോകത്തയക്കുന്ന
നീമാത്രം ഒന്നുമറിയാതിരിക്കയൊ?
മർത്യാ നീമാത്രം ഒന്നുമറിയാതിരിക്കയൊ?
കരിയുന്ന കാടിനും പൊരിയുന്ന നാടിനും
ദാഹജലത്തിനായ് കേഴുന്ന ജീവനും
കത്തുന്ന സൂര്യനും പൊള്ളുന്ന ഭൂമിക്കും
നീറുന്ന പ്രാണനും നീയാണ് കാരണം
