Sunday, September 15, 2013

ഓണകോമാളികൾ

                                                                ഓണകോമാളികൾ

                                               ചിങ്ങത്തിലും കർക്കിടകം തുള്ളുന്ന നാട്
                               വഴികളിൽ കുഴികളിൽ വീണുകിടക്കുന്ന നാട്
                               വിലക്കയറ്റത്തിൽ എരിപൊരികൊള്ളുന്നനാട്
                               സൂര്യനെ വിലപേശി വിൽക്കുന്ന നാട്

                               എന്നിട്ടും

കേരളത്തിൽ വരാതിരിക്കാൻ കഴിയുമോ ഈ രാജാവിന്?
മറക്കാൻ കഴിയുമോ മലയാളം മറന്ന കുഞ്ഞുങ്ങളേ?
ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുക്കൾക്കു ദാനം കൊടുത്ത
വലിയ  തെറ്റിന്റെ പ്രായശ്ചിത്തമായി ആ  പാവം രാജാവ് 
എന്തു സഹിക്കും എന്തും ക്ഷമിക്കും നമ്മളേപ്പോലെ.....

നിറകണ്ണുകളൊടെ തന്നെ നോക്കുന്ന മഹാബലിയുടെ മുന്നിൽ വാമനൻ  ശിരസ്സുകുനിച്ചു പറഞ്ഞു ". എല്ലാം എന്റെ കൈയിൽനിന്നു വിട്ടുപോയി, ഇവിട ഇന്നു ഞാനും അങ്ങയെപ്പോലെ ഓണകോമാളിയായി തെരുവുതോറും നടക്കയാണ് .ചെയ്ത തെറ്റിനു ശിക്ഷയായി എന്നെയും ചവിട്ടിതാഴ്ത്തു ". ചെറുചിരിയോടെ മഹാബലി പറഞ്ഞു,
"നമ്മൽ തുല്യദു:ഖിതർ".

വാമനനും മഹാബലിയും കൈകോർത്തു നടന്ന് ഓണാഘോഷങ്ങൾ കണ്ടു .തങ്ങളുടെ പ്രതിരൂപങ്ങൾ തെരുവുതോറും നടന്ന് ബക്കറ്റുപിരിവു നടത്തുന്നതു കണ്ട് പൊട്ടിച്ചിരിച്ചു.
ആഘോഷത്തിമിർപ്പുകൾക്കിടയിൽ എല്ലാം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയേപ്പോലെ  'ഓണം വണോണം വന്നോണംവന്നേ'  എന്ന് അവരും വിളിച്ചുകൂവി...
                                            
                                                  പ്രിയപ്പെട്ട   എല്ലാവർക്കും

                                  കിലുക്കാമ്പെട്ടിയുടെ ഓണാശംസകൾ