Monday, August 27, 2012

സ്നേഹസമർപ്പണം എന്നും ആ ഓണവില്ല്

എന്റെ പൂജാമുറിയേയും എന്റെ വീടിനേയും അനുഗ്രഹിക്കാനും അലങ്കരിക്കാനും വേണ്ടി എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എനിക്കു സമ്മാനമായി അതിമനോഹരമായ ഒരു ഓണവില്ല് തന്നു.അതു കാണുന്നവരെല്ലാം അതിന്റെ ചരിത്രം, നിർമ്മാണം പ്രത്യേകതകൾ എല്ലാം ചോദിച്ചു തുടങ്ങിയപ്പോൾ ഞാനും ഓണവില്ലിനെക്കുറിച്ചു കൂടുതലറിയാൻ ശ്രമിച്ചു.അതിനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഗോപൻ ആണ്. ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും എല്ലാം എന്റെ ബൂലോകത്തിനും പങ്കുവൈക്കുന്നു.  തെറ്റുകൾ ഉണ്ടങ്കിൽ ദയവായി തിരുത്തിതരണം പുതിയ അറിവുകൾ ഉണ്ടങ്കിൽ അത് പറഞ്ഞും തരണം എന്റെ പ്രിയ വായനക്കാർ.  ഓണവില്ലു സമ്മാനമായിതന്ന് ,അതിനെക്കുറിച്ചുള്ള അറിവുകൾ പകർന്നു തന്ന് എനിക്കു ഇതെഴുതാൻ പ്രചോദനമായ ഗോപന് വിവാഹസമ്മാനമായി(ഉത്രാടം നാളിൽ ഗോപന്റെ കല്യാണം ആണ്)ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു.
 ശ്രീപത്മനാഭസ്വാമിക്ഷേത്രം, തിരുവനന്തപുരം എന്ന പൈതൃകനഗരത്തിന്റെ ഉത്ഭവം മുതക്കുതന്നെ പ്രാധാന്യമഹിക്കുന്ന ഒന്നാണ്.  തിരുവിതാംകൂ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം, പേരിലും പെരുമയിലുമെന്നപോലെ ആചാരാനുഷ്ഠാനങ്ങളിലും പ്രസിദ്ധമാണ്.  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും, പൈങ്കുനിഉത്സവവും, അപശിഉത്സവും, പിന്നെ വളരെയധികമൊന്നും അറിയപ്പെടാത്തതായ അനവധി ചടങ്ങുകളും ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. 
        ക്ഷേത്രചടങ്ങുകളുടെ കൂട്ടത്തി ഏറെ പ്രധാനപ്പെട്ടതും എന്നാ ജനസാമാന്യത്തിന് വളരെയൊന്നും അറിയാത്തതുമായ ഒന്നാണ് തിരുവോണനാളിലെ ഓണവില്ല് സമപ്പണം.  ഓണവില്ല് സമപ്പണത്തെക്കുറിച്ചും അതിന്റെ നിമ്മാണ വൈവിധ്യത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചുമൊക്കെ എനിക്കറിയാവുന്നത് ഞാ പങ്കുവയ്ക്കട്ടേ.

ഐതിഹ്യം
        മഹാബലി ചക്രവത്തിയുടെ സന്ദശനമെന്നതിനൊപ്പം വാമനാവതാരദിനമായി കൂടി തിരുവോണനാളിനെ കണക്കാക്കുന്നതിനാലാണ് ഇത്തരം ഒരാചാരമുണ്ടായതത്രേ.  വാമനാവതാരം പൂണ്ട മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ വേളയി, മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് മഹാബലി അപേക്ഷിക്കുന്നു.  അതനുസരിച്ച്, വിഷ്ണു തന്റെ വിശ്വരൂപം കാണിക്കുന്നു.  വിഷ്ണുഭക്തനായ തനിക്ക് ഭഗവാന്റെ കാലാകാലങ്ങളിലുള്ള അവതാരങ്ങളും ലീലകളും ഓരോ വഷവും കാണണമെന്നുണ്ടെന്നും താ പ്രജകളെ സന്ദശിക്കുന്ന വേളയി അതിനുള്ള ഭാഗ്യമുണ്ടാക്കിത്തരണമെന്നും മഹാബലി വിഷ്ണുവിനോട് അഭ്യത്ഥിച്ചു.  അതിന് തന്റെ അവതാരങ്ങളും  ലീലകളും ഇനി ചിത്രങ്ങളായി ദേവശില്പിയായ വിശ്വകമ്മാവിനു മാത്രമേ കാട്ടിത്തരുവാ സാധിക്കുകയുള്ളുവെന്നും പ്രജകളെ സന്ദശിക്കാ വരുമ്പോ അങ്ങേയ്ക്കത് കാണാമെന്നും മഹാവിഷ്ണു മഹാബലിയ്ക്ക് ഉറപ്പു കൊടുത്തു. അത് പ്രകാരം വിശ്വകമ്മദേവ പ്രത്യക്ഷപ്പെട്ട് അനുചരന്മാരെക്കൊണ്ട് ദേവവൃക്ഷങ്ങളുടെ തടിയി മഹാവിഷ്ണുവിന്റെ അവതാരങ്ങളും ലീലകളും വരച്ച് വിഷ്ണുസന്നിധിയി എത്തിച്ചു.  തിരുവോണനാളി എഴുന്നള്ളുന്ന മഹാബലിക്കു കാണുന്നതിന് വേണ്ടിയാണ് ഓരോ വഷവും ഓണവില്ലുക നിമ്മിച്ചു പോരുന്നത്.  ആ മഹത്കമ്മം ഇന്നും ഒരാചാരമായി തുടരുന്നു.
        ചരിത്രത്തിന്റെ ഇടനാഴിയിലെവിടെയോ എപ്പോഴോ ഒരു ചെറിയ കാലയളവി  നിലച്ചുപോയ ഓണവില്ല് സമപ്പണം പുരനാരംഭിച്ചത് ശ്രീ വീരഇരവിവമ്മയുടെ കാലത്തായിരുന്നുവെന്ന് മതിലകം ഗ്രന്ഥവരിയി രേഖപ്പെടുത്തിക്കാണുന്നു.  (മതിലകം രേഖ ചരുണ 24 ഓല 55).  കൊല്ലവഷം 677 ആണ്ടി ക്ഷേത്രം പുതുക്കിപ്പണിതപ്പോഴും ആചാരം നിലച്ചില്ല.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങ് ഓരോ വഷവും ചിങ്ങമാസത്തിലെ തിരുവോണനാളി രാവിലെ അഞ്ചിനും ആറിനും മദ്ധ്യേയുള്ള ശുഭമുഹൂത്തത്തി ക്ഷേത്രാങ്കണത്തി വച്ച് നടത്തുന്നു.
വില്ല് തയ്യാറാക്കുന്ന വിധം
        അനുഷ്ഠാനത്തിന്റെയും വ്രതശുദ്ധിയുടെയും പൂണ്ണതയിലാണ് വില്ല് നിമ്മാണം,  ശ്രീരാമകൃഷ്ണ ഭഗവാന്റെ ഇഷ്ടവൃക്ഷമായ കടമ്പ് വൃക്ഷത്തിന്റെ തടിയിലാണ് വില്ലുക നിമ്മിക്കുന്നത്.  മഹാഗണിയുടെ തടിയും ഉപയോഗിക്കാറുണ്ട്.  തടി മിനുക്കിയെടുത്ത് പലകകളാക്കുന്നു.  നാലരയടി, മൂന്നരയടി എന്നീ അളവുകളിലാണ് മരപ്പലകക തീത്തെടുക്കുന്നത്.  പലകക വില്ലിന് ആവശ്യമായ തരത്തി പാകപ്പെടുത്തിയെടുക്കുന്നു.  ഈ വില്ലുക വ്രതശുദ്ധിയോടുകൂടി ഇരുന്നാണ് പണിയുന്നത്.  41ദിനം വ്രതമെടുത്താണ് ഓണവില്ലിന്റെ പണി ആരംഭിക്കുന്നത്.  മിഥുനമാസത്തി വില്ലിനായി തടി തിരഞ്ഞെടുക്കുമ്പോ തന്നെ വ്രതം തുടങ്ങും.  വില്ലി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  അതി പഞ്ചവണ്ണങ്ങ ഉപയോഗിച്ചാണ് ചിത്രമെഴുതുന്നത്.  ഈ നിറങ്ങളെല്ലാം പ്രകൃതിദത്ത ചേരുവകളി നിന്നാണെടുക്കുന്നത്.  ചെങ്കപൊടി, വെള്ളപ്പൊടി തുടങ്ങിയവ വിവിധ തരത്തി യോജിപ്പിച്ചാണ് നിറങ്ങ നിമ്മിക്കുന്നത്.  ചിത്രം വരച്ചശേഷം നാലുചുറ്റും കുരുത്തോലകൊണ്ട് അലങ്കരിച്ച് ചുവന്ന ഞാ കെട്ടും.  ഞാ, കുഞ്ചലം എന്നിവ നിമ്മിക്കുന്നത് തിരുവനന്തപുരം പൂജപ്പുര സെട്ര ജയിലിലെ അന്തേവാസിക 41 ദിവസം വ്രതമെടുത്താണ്.  വില്ല് നിമ്മിച്ച ശേഷം ആചാരി കുടുംബത്തിന്റെ വീട്ടി കുടുംബപരദേവതയ്ക്കു മുപി പൂജിച്ച ശേഷമാണ് സമപ്പിക്കുന്നത്.
ഓണവില്ല് സമപ്പണം
        കൊല്ലവഷം 677 ആണ്ടി ഓണവില്ല് സമപ്പണം പുനരാരംഭിച്ച ശേഷം എല്ലാ വഷവും മുടങ്ങാതെ ഈ ചടങ്ങ് തുടന്നു വരുന്നു.  തിരുവോണനാ പുലച്ചെ അഞ്ചിനും ആറിനും മദ്ധ്യേയാണ് ഈ ചടങ്ങ് നടക്കുന്നത്.  ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന്റെ പടിയി വച്ച് പൂജാരിയി നിന്ന് ഓണക്കോടിക വാങ്ങുന്നതോടെ ചടങ്ങുകക്ക് ആരംഭമാകുന്നു.  ആചാരി കുടുംബാംഗങ്ങ ഭക്ത്യാദരപൂവ്വം വില്ലുക ഭഗവാനെ കാണിച്ച് സമപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്.  തുടന്ന് മതിലകം എക്സിക്യൂട്ടീവ് ഓഫീസറും ക്ഷേത്രഭാരവാഹികളും ചേന്ന് പൂജാരിയുടെ സാന്നിദ്ധ്യത്തി ഏറ്റുവാങ്ങും.
        ഓണവില്ലുക വാദ്യഘോഷത്തോടെയും വായ്ക്കുരവയോടും പാണിവിളക്കിന്റെ വെളിച്ചം വിതറുന്ന അന്തരീക്ഷത്തി ക്ഷേത്രത്തിനുള്ളിലേയ്ക്ക് എഴുന്നള്ളിക്കുന്നു.  കിഴക്കേ നടയ്ക്കകത്ത് കയറി പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തി വച്ചിരിക്കുന്ന പള്ളിപ്പലകയി വയ്ക്കുന്നു.  പട്ടുഞാ, തൊങ്ങ, ഓലക്കാ മുതലായവ കെട്ടിയലങ്കരിച്ചതിനു ശേഷം ശുദ്ധികമ്മം ചെയ്ത് പത്മനാഭസ്വാമിയുടെ തിരുനടയിലെത്തിക്കും.  വലിയ വില്ല് രണ്ടെണ്ണം പത്മനാഭസ്വാമിയുടെ ഉദരഭാഗത്ത് ഇരുവശങ്ങളിലായും മറ്റ് ആറെണ്ണം നരസിംഹമൂത്തി, ശ്രീരാമ, ശ്രീകൃഷ്ണ എന്നീ മൂത്തികളുടെ വിഗ്രഹങ്ങളി ചാത്തുന്നു.
        ഭഗവാന് ഓണവില്ല് ചാത്തുമ്പോ വില്ലുണ്ടാക്കുന്ന ആചാരി കുടുംബക്കാക്ക് ദക്ഷിണയും നൈവേദ്യപ്രസാദവും ലഭിക്കും.  നൈവേദ്യപൂജക കഴിഞ്ഞ ഭഗവാനെ തൊഴാ ആചാരി കുടുംബത്തിനാണ് ആദ്യ അവകാശം.  തുടന്ന് ഓണവില്ലുക ചാത്തിയ ഭഗവാനെ തൊഴാ ശ്രീപത്മനാഭദാസനായ തിരുവിതാംകൂ മഹാരാജാവും കുടുംബാംഗങ്ങളും എത്തിച്ചേരും.  തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളി ക്ഷേത്രത്തി വച്ച് പൂജിച്ചശേഷം ഓണവില്ലുക കൊട്ടാരത്തിലെ പൂജാമുറിയി ഒരു വഷം വരെ സൂക്ഷിക്കുകയാണ് പതിവ്.  ഈ ദിവസങ്ങളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങക്ക് പ്രതിഷ്ഠയി ചാത്തിയിരിക്കുന്ന ഓണവില്ലുകശിക്കാവുന്നതാണ്.
        തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി മാത്രമല്ല, കന്യാകുമാരി ജില്ലയിലെ തിരുവട്ടാ ആദികേശവപെരുമാ ക്ഷേത്രത്തിലും ഓണവില്ല് സമപ്പണം നടത്തുന്നുണ്ട്.  തിരുവിതാംകൂറിന്റെ പൂവ്വതലസ്ഥാനമായ പത്മനാഭപുരം കൊട്ടാരത്തി ഓണവില്ലുകളുടെ ശേഖരം നേരിട്ട് കാണാവുന്നതാണ്.

വില്ലിന്റെ ആകൃതിയിലുള്ള പ്രത്യേകത
        ഓണവില്ല് അഥവാ പള്ളിവില്ലിന്റെ രൂപം നമ്മുടെ സങ്കപ്പത്തിലുള്ള വില്ലിന്റെ രൂപത്തി നിന്ന് വ്യത്യസ്തമാണ്.  അര ഇഞ്ച് കനത്തിലുള്ള പലകയി നാലരയടി, നാലടി, മൂന്നരയടി നീളത്തിലാണ് മൂന്ന് തരത്തിലുള്ള ഓണവില്ലുക.  ഈ പലകക രണ്ട് വശവും കൂത്ത രീതിയി വാസ്തുശാസ്ത്രപ്രകാരം രൂപപ്പെടുത്തിയ ശേഷം മഞ്ഞയും ചുവപ്പും വണ്ണങ്ങ തേയ്ക്കുന്നു.  അതിനു ശേഷമാണ് ചിത്രങ്ങ വരയ്ക്കുന്നത്.
        ഓണവില്ല് അതിന്റെ ആകൃതിയിൽ ഒരു വള്ളത്തിനെപ്പോലെയിരിക്കുന്നു.  കേരളത്തിനെ വഞ്ചിനാട് എന്നാണല്ലോ അറിയപ്പെടുന്നത്.  അതുകൊണ്ടായിരിക്കാം നമ്മുടെ പൂവ്വിക വഞ്ചിയുടെ രൂപത്തി മരപലകകളുണ്ടാക്കി അതിൽ ചിത്രങ്ങ വരച്ച് കേരളത്തിന്റെ ഒരു മാതൃകയാക്കി അന്നത്തെ കാലത്ത് ക്ഷേത്രത്തി സമപ്പിച്ചിരുന്നത്.
        തച്ചുശാസ്ത്രവിധിപ്രകാരം പണിതീന്ന പലകയുടെ ആകൃതിയും ഗുണമേന്മയും അവയി വരച്ചിരിക്കുന്ന ചിത്രങ്ങളുടെയും, വണ്ണങ്ങളുടെയും, തെരഞ്ഞെടുപ്പും അവ തമ്മിലുള്ള പൊരുത്തവും എല്ലാംകൂട്ടി യോജിപ്പിച്ചാ ശാസ്ത്രവിധിപ്രകാരം മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിന്റെ കുളിമയ്ക്കും ഉതകുന്ന തരത്തി നിമ്മിച്ചിരിക്കുന്നവയാണെന്ന് മനസ്സിലാക്കാം ഓണവില്ലുകൾ

ഓണവില്ലിലെ ചിത്രങ്ങളുടെ പ്രത്യേകത
        ഓണവില്ലിലെ രചനാവിഷയം വ്യത്യസ്തവും ആലങ്കാരികവുമാണ്.  വില്ലിന്റെ ആകൃതിയ്ക്കനുസരിച്ച് കടഞ്ഞെടുത്ത തടിയി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  പിന്നീട് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പഞ്ചവണ്ണങ്ങ കൊണ്ടുള്ള ചായങ്ങളാലാണ് ചിത്രം വരയ്ക്കുന്നത്.  മൂന്നര മുത നാലര അടി വരെ നീളമുള്ള നാലു ജോഡി വില്ലുകണാണ് നിമ്മിക്കുന്നത്. 
        നാലരയടി നീളമുള്ള രണ്ടു വില്ലുകളി അനന്തശയനം, സപ്തഷിക, ദിവാകരമുനി, കൗണ്ഡില്യ മഹഷി, ഗരുഡ, നാരദ, ശ്രീലക്ഷ്മി, ഭൂലക്ഷ്മി, കാവഭൂതങ്ങ, അശ്വനിദേവന്മാ, ബ്രഹ്മാവ്, ശിവലിംഗം, താമര, ശംഖ്, ചക്രം, ഗദ, പത്മം, വാ, പരിച, അമ്പ്, വില്ല്, സൂര്യചന്ദ്രന്മാ, ദീപങ്ങ എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഇതിനെ  പറയുന്നു.  പള്ളികൊണ്ടു കിടക്കുന്ന മഹാവിഷ്ണു പ്രധാന കഥാപാത്രമായി വരുന്നതു കൊണ്ടാണിതിനെ പള്ളിവില്ലെന്ന്  വിളിക്കുന്നത്.
        നാലടി നീളമുള്ള അടുത്ത രണ്ടു വില്ലിന് ദശാവതാര വില്ല് എന്നാണ് പറയുന്നത്.  അവതാര ചിത്രീകരണങ്ങ, ശ്രീരാമപട്ടാഭിഷേകം, ശബരീമോക്ഷം, ഭരതന്റെ ശ്രീരാമപാദപൂജ എന്നിവയാണ് മുഖ്യമായും ആവിഷ്കരിച്ചിരിക്കുന്നത്.
        ചെറിയ വില്ലി ശ്രീകൃഷ്ണ ലീലകളാണ് അവതരിപ്പിക്കുന്നത്.  വെണ്ണമോഷണം, കാലിമേച്ചി, ഊഞ്ഞാലാട്ടം,  കാളിയമദ്ദനം, തൊട്ടിലി കിടക്കുന്നത്, വിശ്വരൂപ ദശനം തുടങ്ങിയവ ഇതി വരയ്ക്കുന്നു.
        ചുവന്ന ചായം തേച്ച പലകകളി വിവിധ വണ്ണങ്ങളിലാണ് വരയ്ക്കുന്നത്.  പിന്നി രൂപങ്ങ മാത്രമേ വരയ്ക്കൂ.  വരച്ചു പൂത്തിയായാ അതി ഞാ കെട്ടി പരദേവതയ്ക്കു  മുപി പൂജയ്ക്കു വയ്ക്കും.  ഈ എട്ടു വില്ലുകളാണ് പത്മനാഭന് സമപ്പിക്കുന്നത്.  അവതാരങ്ങളി ശ്രീകൃഷ്ണനെയും ശ്രീരാമനെയും മാത്രമേ പ്രത്യേകം സൂചിപ്പിക്കുന്നുള്ളൂ.  ദീഘമായ കാലയളവാണ് ഇവക്കുള്ളത്.  കൂടാതെ മറ്റവതാരങ്ങളെക്കാൾ സൗമ്യഭാവത്തിലുള്ളവരാണ് ശ്രീകൃഷ്ണനും ശ്രീരാമനും.  ഇതിലെ ചിത്രങ്ങ വരയ്ക്കാനുപയോഗിക്കുന്ന നിറങ്ങ ചൈനയിലെ ചിത്രകലാമേഖലയി ഉപയോഗിച്ചു വരുന്നുണ്ട്.  ചൈനക്കാരുടെ വരവിലൂടെയായിരിക്കാം ഈ നിറക്കൂട്ടുക നമുക്ക് ലഭിച്ചത്. അതോ ഇവിടെനിന്നു ചൈനാക്കാർ കൊണ്ടുപോയതോ?
ഓണവില്ല് തയ്യാറാക്കുന്നവ
        അനന്തപുരിയ്ക്ക് ഓണത്തെക്കുറിച്ചുള്ള് ആചാരങ്ങ ഏറെയില്ല.  എങ്കിലും നൂറ്റാണ്ടുകളായി നാം ഓമനിക്കുന്ന നിശബ്ദമായ ഒരാചാരമാണ് ശ്രീപത്മനാഭസ്വാമി മുമ്പാകെ ശ്രീ വിരാഡ് വിശ്വകമ്മ ദേവനെ സ്മരിച്ച് ചെയ്യുന്ന ഓണവില്ല് അഥവാ പള്ളിവില്ല്.  നിറപ്പകിട്ടാന്ന ഈ ഓണവില്ല് നിമ്മിക്കാനുള്ള അവകാശം തലമുറകളായി തിരുവിതാംകൂ രാജകൊട്ടാരം മൂത്താശാരി കുടുംബത്തി പെട്ട കലാകാരന്മാക്കാണ്.  തിരുവനന്തപുരത്ത്, കരമന വാണിയംമൂല മേലാറന്നൂ വിളയി വീട്ടി പരേതനായ ശ്രീരാമസ്വാമി മഹാദേവനാശാരി ഓണവില്ല് നിമ്മിക്കുന്ന കലയിലെ കുലപതിയായിരുന്നു.  ശ്രീപത്മനാഭസ്വാമിയ്ക്ക് സമപ്പിക്കാ വിശ്വകമ്മാവിനെ ഉപാസിച്ച് ചെയ്യുന്ന ഈ ദിവ്യകമ്മം തിരുവിതാംകൂ രാജകുടുംബാംഗം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശിപികളുടെ  തലമുറയായ  മേപറഞ്ഞ കുടുംബക്കാക്ക് കപ്പിച്ചു നകിയ അവകാശമാണ്.  ഈ അവകാശം തലമുറകളി നിന്ന് തലമുറകളിലേയ്ക്ക് കൈമാറിവരുന്നു.
        തിരുവിതാംകൂ രാജകൊട്ടാരത്തിലെ മൂത്താശാരി കുടുംബമായ  വിളയി വീട്ടിലെ അഞ്ചാമത്തെ തലമുറയാണ് പാരമ്പര്യസിദ്ധി കൈമുതലക്കി ഇപ്പോ ഓണവില്ല് ഒരുക്കുന്നത്.  മഹാദേവനാചാരിയുടെ മരണശേഷം വിളയി വീട്ടി ബികുമാറും ബന്ധുക്കളും അവകാശം ഏറ്റെടുത്തു.  രവീന്ദ്രനാചാരിയുടെ മക ബികുമാ, സഹോദരന്മാരായ ക്ഷേത്രശിപി സുദശന, സുലഭ, മഹാദേവനാചാരിയുടെ പുത്ര ഉമേഷ്‌കുമാ, മഹാദേവനാചാരിയുടെ സഹോദരങ്ങളായ ഗോപി, മഹേന്ദ്ര, നാഗേന്ദ്ര തുടങ്ങി കുടുംബത്തിലെ എല്ലാ പുരുഷന്മാരും ഓണവില്ല്  നിമ്മിച്ച് വരച്ച് പൂത്തിയാക്കുന്നതിന് പ്രയത്നിക്കാറുണ്ട്.  മിഥുനമാസാവസാനം നല്ല ദിവസവും സമയവും നോക്കി, 41 ദിവസത്തെ വ്രതമേടുത്താണ് ഇവ വില്ല് നിമ്മിക്കുന്നത്.  മൂത്താശാരി ഏപ്പിച്ച് കൈമാറിയ കരവിരുതിന്റെ നിറപ്പകിട്ടിന് പത്മനാഭസ്വാമിയുടെ അനുഗ്രഹവുമുണ്ട്.  ക്ഷേത്രശിപ്പികളി പ്രമുഖനായ മരപ്പണി വിഭാഗത്തി പെട്ട ശിപികളുടെ ദൈവം മഹാവിഷ്ണുവാണ്.  അതുകൊണ്ടാണ് വിഷ്ണുക്ഷേത്രത്തി മാത്രം ഈ ആചാരം നടക്കുന്നത്.  കൂടാതെ അവരുടെ ചിത്രരചനാ വൈഭവം പ്രകടിപ്പിക്കാനുള്ള ഒരവസരം കൂടിയാണ്.
        തിരുവോണദിനത്തി പത്മനാഭസ്വാമിക്ക് തിരുമുകാഴ്ചയായി ഓണവില്ല് സമപ്പിക്കുന്നത് പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുള്ള ആചാരമാണ്.  പത്മനാഭസ്വാമിക്ക് മുന്നി എല്ലാ കഴിവുകളും സമപ്പിച്ച് ഞാ അങ്ങയുടെ ദാസനായിരിക്കുന്നുവെന്ന പ്രതീകാത്മക അത്ഥത്തിലാണ് ഓണവില്ല് സമപ്പിക്കുന്നത്.  സമ്പസമൃദ്ധിയുടെ പ്രതീകാത്മകമായ നേച്ച വില്ലുക ശുദ്ധിയോടുകൂടി വീടുകളി സൂക്ഷിക്കുന്നത് ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം.  കേരളീയരുടെ ദേശീയോത്സവമായ ചിങ്ങമാസത്തിലെ തിരുവോണദിനത്തി നൂറ്റാണ്ടുകളായി നടത്തിവരുന്ന ഈ ചടങ്ങിന് വഷം കഴിയുംതോറും മാറ്റ് ഏറി വരുന്നു.      
        ഈ ഓണത്തിന് ഓണാശംസയായി ബൂലോകത്തിന് ഞാനും എന്റെ പ്രിയ സുഹൃത്ത് ഗോപനും ഈ ഓണവില്ല് സമർപ്പിക്കുന്നു.
             എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ.............

Monday, August 6, 2012

രാഘവപ്രതിജ്ഞ


ജാനകിയും രാഘവനും മാതൃകാ നാമധാരികളായ മുറപ്പെണ്ണും മുറച്ചെറുക്കനും.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ഒളിച്ചോടിപ്പോയി നടത്തി നാട്ടില്‍ പ്രസിദ്ധരാവുകയും ചരിത്രം സൃഷ്ടിക്കയും ചെയ്തവര്‍. പ്ലസ് റ്റു വരെ പഠിച്ച ജാനകിക്ക് ഒണ്‍ലി റ്റു വരെ പഠിച്ച സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്നും അഭിമാനം മാത്രം. രാഘവനേക്കുറിച്ചു ജാനകി പറഞ്ഞ മഹത് വചനം നാട്ടുകാര്‍ ഒന്നാകെ അവരുടെ മനസ്സുകളില്‍ തങ്കലിപികളില്‍ എപ്പോഴും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. “രണ്ടാം ക്ലാസില്‍ ഇയാളു പഠിത്തം നിര്‍ത്തിയത് നന്നായി , ആ അറിവിന്റെ മഹത്വം ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ? വിദ്യാഭ്യാസം കൂടിപ്പൊയിരുന്നങ്കില്‍ ആ ഒറ്റക്കാരണത്താല്‍ ഈ ലോകം മുഴുവന്‍ മറ്റു പലരേയും സഹിക്കുന്നപോലെ, ഇയാളേയും സഹിക്കേണ്ടി വന്നേനേ”.

പറയുന്നവന്‍ അറിയുന്നില്ല, കേള്‍ക്കുന്നവന്‍ ഒന്നുമേ അറിയുന്നില്ല എന്ന തരത്തിലുള്ള പല പല സംഭാഷണങ്ങള്‍ , ചോദ്യോത്തരങ്ങള്‍, വാചകമത്സരങ്ങള്‍ മുതലായവ ആ വീട്ടില്‍ നിന്നുമുയരുന്നത് ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ മിക്ക സമയങ്ങളിലും അലയടിച്ചിരുന്നു,കൂടുതലായും ചില വൈകുന്നേരങ്ങളില്‍. അതൊന്നും പുതിയ കാര്യങ്ങള്‍ ആയിരുന്നില്ല.എന്നാല്‍ ഈയിടെയായി നേരഭേദം ഇല്ലാതെ എപ്പോഴും വഴക്കും ബഹളവും തന്നെ. ചുറ്റുവട്ടത്തുള്ളവര്‍ക്കും കൂടെ സമാധാനക്കേടായിട്ട് എന്തിനാ ഈ ബഹളം എന്നുള്ള ചോദ്യത്തിനുത്തരം തേടി നേരിട്ട് ആ വീട്ടിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ചില സമയങ്ങളില്‍ ഉച്ചസ്ഥായിയില്‍ കേട്ട രാഘവ സംഭാഷണങ്ങളില്‍ നിന്നും വഴക്കിന്റെ അടിസ്ഥാനം എന്തോ കൊടുക്കല്‍ വാങ്ങല്‍ ആണ് എന്നു എനിക്കു തോന്നിയിരുന്നു.


ഒരു വൈകുന്നേരം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മാതൃകാനാമധാരികള്‍ വളരെ അച്ചടക്കത്തോടെ പരസ്പരം നോക്കിയിരിക്കുന്നതാണ് കണ്ടത്. അടുത്ത ഗുസ്തിക്കു മുന്‍പുള്ള ഒരു തയ്യാറെടുപ്പായി തോന്നി ആ ഇരുപ്പ്. എന്നേക്കണ്ടതും രണ്ടാളും ഒന്നിളകിയിരുന്നു. വെളിയില്‍നിന്നും വരുന്ന ആളെ നോക്കി ഒന്നു ചിരിക്കാന്‍ പോലും വയ്യാത്ത അത്ര വിഷമം എന്താണാവൊ ഈ രാഘവജാനകിമാര്‍ക്കിടയില്‍ സംഭവിച്ചത്?എന്നാലും ജാനകി എന്നേ തിണ്ണയിലെക്കു ക്ഷണിച്ചു. അവരോടൊപ്പം ആ നിശ്ശബ്ദ മീറ്റിംഗിന്റെ ഭാഗമായി ഞാനും അവിടെ ഇരുന്നു.

കുറച്ചു നേരത്തേക്ക് മൌനം ഒരു പ്രാര്‍ത്ഥനയായി കരുതിയിട്ട് ഞാന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി.
"എന്തു പറ്റി രണ്ടാള്‍ക്കും?”
അവരുടെ പ്രശ്നത്തിനു ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ആദ്യമായി ഒരാള്‍ വന്ന സന്തോഷത്തോടെ രണ്ടു പേരും എനിക്കിരുപുറവും വന്നിരുന്നു. പുറമേ സന്തോഷവും ഉള്ളാലേ ചെറിയ ഒരു ഭയവും(എന്തു തെറിയും എപ്പോള്‍ രഘവവായില്‍ നിന്നു വരും എന്ന് അറിയില്ലാല്ലോ)തോന്നിയെങ്കിലും ,എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായ ഇവരുടെ പ്രശ്നം എന്റേതും കൂടിയല്ലേ (ഒരു ഗാന്ധിയന്‍ ചിന്ത) എന്നൊക്കെ മനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് അവരുടെ ഇപ്പോഴുള്ള ആ ഭീകര പ്രശ്നം എന്തായാലും ഞാന്‍ കേള്‍ക്കാന്‍ തയ്യാറായി.

രാഘവന്‍ തന്നെ തുടക്കമിട്ടു.

“ഈ ഭയങ്കരി, എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസി, ഇവളുണ്ടല്ലോ പാവമായ എന്നെ ചതിച്ചു കുഞ്ഞേ.....”


കൂട്ടുകാരിയുടെ മുന്‍പില്‍ വച്ച് ആത്മനിയന്ത്രണം വിട്ടു പോകല്ലേ എന്നു ജാനകി മനസ്സില്‍ പറയുന്നത് അവളുടെ മുഖഭാവത്തില്‍ നിന്നും അപ്പോള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു.


‘എന്താ രാഘവാ ചതിക്കുകയോ,അതും ഈ പ്രായത്തിലോ? അറിയാതെ ഞാന്‍ ചോദിച്ചു പോയി.


രാഘവന്‍;ങൂം.... പ്രായത്തിന്റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം, പെണ്ണല്ലേ വര്‍ഗ്ഗം,
ചതി കണ്ടുപിടിച്ചവര്‍, ചതിയും കൊണ്ടു നടക്കുന്നവര്‍.......”(വടി കൊടുത്ത് അടി മേടിച്ച പോലെയായി ഞാന്‍)രാഘവന്‍ തുടര്‍ന്നു“എന്റെ അമ്മയെന്ന സ്ത്രീ അവരുടെ എണ്‍പതാമത്തെ വയസ്സില്‍ പുരുഷന്മാരായ എന്റെ അച്ഛനേയും എന്നേയും ചതിച്ചില്ലേ?”...ങൂം...........


‘യ്യോ......അങ്ങനേയും ഒരു സംഭവം നടന്നോ?
അതെന്താ? അറിയാതെ ചോദിച്ചു പോയി ഞാന്‍.


രഘവന്‍ തുടര്‍ന്നു,“എന്റെ പാവം അച്ഛനെ, ഈ പാവം എന്നെ, ഒരിക്കലും വിശ്വസിക്കാന്‍
കൊള്ളാത്ത ഇവളേ ഏല്‍പ്പിച്ചിട്ടു മുങ്ങിയില്ലേ ആ തള്ള”.


“മരിച്ചു പോയ ആ അമ്മായിയെക്കുറിച്ചു പറയുന്നതു കേട്ടില്ലേ ഈ ദുഷ്ടന്‍” ജാനകി ഒന്നു പൊറുപൊറുത്തു.


എനിക്കു ചിരിയും ഒപ്പം തന്നെ കരച്ചിലും വരുന്നുണ്ടായിരുന്നു.


അമ്മയേക്കുറിച്ചു പറയുന്നതു കേട്ടിട്ടായിരിക്കാം അകത്തു കിടന്നിരുന്ന അച്ഛനും അവിടേക്കു വന്നു ഞങ്ങളുടെ അടുത്തിരുന്നു. എന്നേക്കണ്ടതും അച്ഛന്‍ പറഞ്ഞു“ മോളു വന്നിട്ടുണ്ടന്നു അറിഞ്ഞാരുന്നു, തീരെ നടക്കാന്‍ വയ്യ,അല്ലേല്‍ ഒന്നു വന്നേനെ ഞാന്‍ അവിടേക്ക്. മോള്‍ ഇങ്ങോട്ടു വന്നത് നന്നായി, ഈയിടെയായി ഇവിടുത്തെ പുകിലു കാരണം ആരും ഈ വഴി വരാതെയായി”.


അച്ഛന്‍ നിര്‍ത്തിയതും രാഘവന്‍ ചാടി വീണു.”അറിയാം അച്ഛാ, നിങ്ങള്‍ പറയുന്നതേ എന്നെ കുറിച്ചു തന്നെയാണ് എന്നെനിക്കറിയാം,എങ്ങനെ ഞാന്‍ ബഹളം വൈക്കാതിരിക്കും?ഈ ബഹളം ഇത്രയും ഉണ്ടാക്കിയിട്ടും, ഇത്രയും ദിവസമായിട്ടും, എന്റെ പ്രശ്നത്തിനു നിങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞോ?എനിക്കെല്ലാം മനസ്സിലായി അച്ഛാ, നിങ്ങള്‍ അമ്മാവനും മരുമകളും ഒറ്റക്കെട്ടാ...“


രാഘവന്‍ എന്റെ നേരെ തിരിഞ്ഞു പറയാന്‍ തുടങ്ങി ”ഞാന്‍ പറയുന്നതു കുഞ്ഞു സൂക്ഷിച്ചു കേള്‍ക്കണം,(ശ്രദ്ധിച്ചു എന്ന വാക്കിനു പകരം ആണ് രാഘവന്‍ സൂക്ഷ്ച്ചു എന്നു പറഞ്ഞത്.
പല വാക്കുകളും രാഘവ ശബ്ദതാരാവലിയില്‍ ഇല്ല,സ്വന്തമായ ചില വാക്കുകള്‍ പലയിടത്തും പ്രയോഗിക്കും.കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായാല്‍ പോരേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.)
കുഞ്ഞിന്റെ കൂട്ടുകാരിയാണല്ലോ ഈ സാമദ്രോഹി. ഇവളോട് എന്റെ കിണ്ടി തിരിച്ചു തരാന്‍ ഒന്നു പറയാമോ?”


ഒരു കിണ്ടിക്കു വേണ്ടി ഇക്കണ്ട ബഹളം മുഴുവനും ഉണ്ടാക്കുന്നതു എന്തിനാ ഈ ജാനകി എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ അവളേയൊന്നു നോക്കി. പല്ലും കടിച്ചു പിടിച്ച് എന്തു പറയണം എന്നറിയാത്ത ഒരു അവസ്ഥയില്‍ അവള്‍ എന്നേ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.


മരുമകളുടെ ആ ദയനീയാവസ്ഥ കണ്ട് അമ്മാവന്റെ മനസ്സലിഞ്ഞു. വരാന്തയില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടി കാണിച്ചുകൊണ്ട് അച്ഛന്‍ മകനോടു പറഞ്ഞു,
“നിനക്കു കിണ്ടി മതിയെങ്കില്‍ ഇതെടുത്തുകൊണ്ടുപോയി ആര്‍ക്കാന്നു വച്ചാ കൊടുത്തു തുലക്ക്, എന്റെ അപ്പൂപ്പന്റെ കിണ്ടിയാ ,സാരമില്ല, എന്നാലെങ്കിലും ഇവിടെയൊരു സമാധാനം കിട്ടട്ടെ.”


രാഘവന്റെ ക്ഷമ മുഴുവനും നശിച്ച ഒരു കാഴ്ച്ചയാ പിന്നീട് ഞാന്‍ അവിടെ കണ്ടത്.
രഘവന്‍ അലറി പറഞ്ഞു“നിങ്ങടെ അപ്പൂപ്പന്റേ കാല്‍ക്കാശിനു വിലയില്ലാത്ത ഈ പരട്ട കിണ്ടി അല്ല എനിക്കു വേണ്ടത് ,ലക്ഷങ്ങള്‍ വിലയുള്ള എന്റെ സ്വന്തം കിണ്ടിയാ എനിക്കു വേണ്ടത്”.


വിറഞ്ഞു തുള്ളുന്ന രാഘവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടിപ്പോയി.ഇത്ര വിലപിടിപ്പുള്ള കിണ്ടിയോ? എന്താദ്?സ്വര്‍ണ്ണക്കിണ്ടിയോ?????


ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത എന്റെ അവസ്ഥ കണ്ടു അച്ഛന്‍ പറഞ്ഞു,”എന്റെ പൊന്നു കുഞ്ഞേ വെള്ളമടിച്ചടിച്ച് ഇവനു വട്ടാ”.


“ങാ... സത്യം പറഞ്ഞാല്‍ ഉടനെ വട്ടാന്നു പറഞ്ഞു പരത്തിക്കോ,എന്റെ അച്ഛന്‍ എന്നു പറയുന്ന ഈ മനുഷ്യനും എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസിയും കൂടി എന്നെ പറഞ്ഞു മയക്കി എന്റെ കിണ്ടി......”
രഘവന്‍ ഇത്രയും പറഞ്ഞതും ഇതുവരെ മിണ്ടാതിരുന്ന ജാനകി കൈയില്‍ വച്ചിരുന്ന ക്ഷമയുടെ നെല്ലിപ്പലക വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്ത് എന്റെ നേരെ ഒരു ചോദ്യം.


“വല്ലതും മനസ്സിലായോ കുഞ്ഞേ??...”


ഞാന്‍ ഉണ്ട് എന്നും ഇല്ല എന്നും പറഞ്ഞില്ല.എങ്ങനെയെങ്കിലും അവിടെനിന്നും പോയിക്കിട്ടിയാല്‍ മതി എന്ന അവസ്ഥയായിരുന്നു എന്റേത് അപ്പോള്‍.


രാഘവന്‍ വീണ്ടും എന്തോ പറയാന്‍ ഭാവിച്ചതും ജാനകി ഒരു അലറല്‍ “മിണ്ടിപ്പോകരുത്,ബോധമില്ലാത്ത വിവരദോഷി”. അവിടെ രാഘവന്‍ വായടച്ചു താല്‍ക്കാലികമായി.


ജാനകിക്കു ഭാഷാ പ്രയോഗത്തില്‍ പണ്ടേയുള്ള നൈപുണ്യം ഇപ്പോഴും ഒട്ടും തന്നെ മാറ്റു കുറയാതെ കാത്തു സൂക്ഷിക്കുന്നുണ്ട് മിടുക്കത്തി എന്നു എനിക്കു അപ്പോള്‍ തോന്നി.
പക്ഷെ ജാനകിയുടെ മിടുക്കൊന്നും തന്നെ ബാധിക്കുന്നേയില്ല ,ഏതു സമയത്തും എന്തും ഞാന്‍ പറയും എന്ന ഭാവത്തില്‍ തന്നെയിരുന്നു മിടുമിടുക്കന്‍ രാഘവന്‍.


പെട്ടന്നു ജാനകിയുടെ കണ്ണുകള്‍ നിറഞ്ഞു, ഒഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍
വീണ്ടും പറഞ്ഞു തുടങ്ങി“ഇയാള്‍ പറയുന്ന ഈ കിണ്ടി പ്രശ്നം എന്താണന്നോ?..
സൂക്കേടു വന്നു എന്റെ രണ്ടു കിഡ്നിയും പോയി... ജീവിതത്തില്‍ ഒരു പൊരുത്തവും ഇല്ലായിരുന്നങ്കിലും കിഡ്നി പൊരുത്തം ഉണ്ടായിരുന്നു,ഞാന്‍ മരിച്ചു പോകും എന്ന ഒരു അവസ്ഥയില്‍ ,അമ്മാവന്റെ നിര്‍ബ്ബന്ധം കൊണ്ട്, എന്റെ കഷ്ടകാലത്തിന്, ഈ മനുഷ്യന്റെ ഒരു കിഡ്നി എനിക്കു തന്നു കുഞ്ഞേ”.ജാനകി ഏങ്ങലടിച്ചു കൊണ്ടേയ്യിരുന്നു.


രാഘവന്‍ വീണ്ടും പറച്ചില്‍ തുടങ്ങി: “തന്നന്നോ, ആരു തന്നന്ന്???അടിച്ചു മാറ്റിയതാ,ആണുങ്ങളുടെ വിലപിടിപ്പുള്ളതെല്ലാം അടിച്ചു മാറ്റുന്നത് ഭാര്യമാരും അവരുടെ വീട്ടുകാരും അല്ലാതെ ആരാ”.............


ഉടനെ ജാനകി;”മിണ്ടാതിരിക്കു മനുഷ്യാ അന്തസ്സുള്ള ഭാര്യമാരാരേലും കേട്ടാല്‍ നിങ്ങടെ പേരില്‍ മാനനഷ്ടത്തിനു കേസു കൊടുക്കുമേ...


എന്തോ പുതിയ ഒരു കാര്യം കേട്ടപോലെ രഘവന്‍; “ങേ...അങ്ങനെയുള്ള ഭാര്യമാരും ഉണ്ടോ?? എന്റെ അറിവില്‍ ഇല്ല”.


‘പോ മനുഷ്യാ !എല്ലാം അറിയുന്ന ഒരു ജ്ഞാനി വന്നിരിക്കുന്നു.”


ജനകീരാഘവ സംവാദം പാരലലായി തുടരുന്നതിനോടൊപ്പം ജാനകി തന്റെ കദനകഥ എന്നോട് തുടര്‍ന്നു:“ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം വന്നു.ആര്‍ക്കോ ഒരു കിഡ്നി വേണം,കുറെ പണം കൊടുക്കാം എന്നോ മറ്റോ. കള്ളുഷാപ്പിലിരുന്ന് ഏതോ ഒരു പരമദ്രോഹി ഈ മനുഷ്യനു അതു വായിച്ചു വിശദീകരിച്ചു കൊടുത്തു. അന്നു തുടങ്ങിയതാ കുഞ്ഞേ ഈ വീട്ടിലെ ബഹളം”.


“എന്റെ പൊന്നുകുഞ്ഞേ അന്നേരമാ ഞാന്‍ അറിയുന്നേ ഇത്ര വിലപിടിപ്പുള്ള സാധനം ആണ് ഒരു വിലയും ഇല്ലാത്ത ഈ കഴുതക്കു(അവിടെ കഴുത ഇല്ലാഞ്ഞത് എന്റെ ഭാഗ്യം) ഞാന്‍ ബ്രീ ആയിട്ട് കൊടുത്തത് എന്ന്, ”രാഘവന്‍ വിഷമത്തോടെ പറഞ്ഞു...മനസ്സിലെ വിഷമം മുഖത്തും കാണാമായിരുന്നു. (ബ്രീ-ഫ്രീ എന്നാണ് ).


ഒരു സ്വാന്ത്വനം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു:“എന്തായാലും രാഘവന്‍ കിഡ്നി ജാനകിക്കു കൊടുത്തുപോയി,ഇനിയതു ഉപയോഗിക്കാന്‍ എങ്ങനെയാ വേറൊരാള്‍ക്ക്.........എന്നെ മുഴുവനും പറയാന്‍ അനുവദിക്കാതെ രാഘവന്‍ ചോദിക്കയാ “ങൂം...ങൂം...എന്താ ഉപയോഗിച്ചതൊന്നും നമ്മള്‍ വില്‍ക്കാറില്ലേ? വങ്ങാറില്ലേ? ഉപയോഗിക്കാറില്ലേ? പിന്നെ എനിക്കു കാശിനോടെ ആര്‍ത്തിയൊന്നും ഇല്ല.സെക്കാണ്ട്(സെക്കന്‍ഡ് ഹാന്‍ഡ് ആണ് ഉദ്ദേശിച്ചത്) ആയതുകൊണ്ട് പാതി വില തന്നാല്‍ മതിയല്ലോ .വങ്ങുന്നവര്‍ക്കും സന്തോഷം എനിക്കും സന്തോഷം...


മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്ന എന്നേയും, നിസ്സഹായയായി നിന്ന ജാനകിയേയും, അമ്മാവനായ ആ പാവം അച്ഛനേയും എല്ലാം ഞെട്ടിച്ചു കൊണ്ട് രാഘവന്‍ പറഞ്ഞു:“എന്റെ കിണ്ട്യാണ് ഇവടേതെങ്കില്‍ അതു ഞാന്‍ അടിച്ചു മറ്റിയിരിക്കും,അതിനു കഴിഞ്ഞില്ലങ്കില്‍ രാഘവനു ലക്ഷം പോയി, രഘവന്‍ തോറ്റു പോയി എന്നൊന്നും ആരും വിചരിക്കണ്ടാ....ങൂം....“
കുറച്ചു നേരത്തെ മൌനത്തിനും ദീര്‍ഘനിശ്വാസത്തിനും ശേഷം സ്വല്‍പ്പം സമാധനത്തോടെ എന്നെ നോക്കി പറഞ്ഞു“ ഇവരറിയാത്ത ഒരു രഹസ്യം ഉണ്ട്, ഒരു കിണ്ടി കൂടെ ഉണ്ടല്ലോ എന്റെ കൈയില്‍, അതു വിറ്റു ഞാന്‍ ലക്ഷാധിപതിയായി ഈ കുലദ്രോഹികളുടെ മുന്‍പില്‍ ഞെളിഞ്ഞു ജീവിച്ചു കാണിച്ചു കൊടുന്നതു കുഞ്ഞു കണ്ടോണം”........


ഭീക്ഷ്മ പ്രതിജ്ഞയേക്കാള്‍ ഭീകരമായിപ്പോയ ആ രാഘവപ്രതിജ്ഞയുടെ മുന്‍പില്‍ തലയും കുനിച്ചു ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.എന്നെ പിന്തുടരുന്ന അന്തം വിട്ടിരിക്കുന്ന ആ നാലു കണ്ണുകളിലേക്ക് ഒന്നു കൂടെ തിരിഞ്ഞു നോക്കാന്‍ എനിക്കായില്ല.അല്ലെങ്കില്‍ ധൈര്യം ഉണ്ടായില്ല.......

Thursday, July 5, 2012

പാവം ക്രൂരൻ

വർണ്ണവരകളാൽ അച്ഛൻ തീർത്തൊരാ നന്മലോകത്തിൽ
ഒരു നീണ്ട വരയും പിന്നിലായൊരു വളഞ്ഞവരയും
അച്ഛൻ വരച്ചൊരാ വരകളും, സ്നേഹമായ്
അതിന്നഛൻ പറഞ്ഞുപറഞ്ഞു തന്നൊരാപേരും
"ആന"....





ലഹരിയിൽ എല്ലാം മറന്ന സഹയാത്രികന്നായ്
താങ്ങായ് തണലായ് കരുതലായ് നിന്നവൻ
നിയമത്തെ ആട്ടിയും നട്ടാരെ ഓട്ടിയും
പ്രാണനായ് ജീവനായ് പാപ്പാനെ കാത്തവൻ
"ആന"...


പിൻകാൽ കുരുക്കിയ ചങ്ങല വൃണങ്ങളിൽ
വിങ്ങുമാ വേദന കൊംമ്പാൽ തകർക്കവേ
പേരിൽ കൊലയാളിയായ കളങ്കത്താൽ
കാണാതെ കണ്ണുനീർച്ചാലുകൾ തീർത്തവൻ
"ആന"...
 


തൂണായ് മുറമായ് മറ്റുപലതുമായ്
അന്ധന്മാർ കണ്ടൊരാ വന്യജീവി
'അന്ധന്മാരാൽ' ഇന്നുമനുഭവിക്കുന്നു
ആനയായ് പോയതിൻ പീഡനങ്ങൾ
"പാവം ആന".....





Friday, April 27, 2012

നാട്ടറിവിലെ പാട്ടറിവിലെ കല്യാണമേളം.......

        എന്റെ വല്യമ്മച്ചി പറയുമായിരുന്നു, കുയിൽ പാടിയാൽ കല്യാണം വരും, ഉപ്പന്മാർ (ചെമ്പോത്ത്) പുരയ്ക്കുചുറ്റും നടന്നാൽ മംഗളകാര്യം നടക്കും, ചില മരങ്ങളും ചെടികളും പൂക്കുന്നതും കായ്ക്കുന്നതും കാണുമ്പോൾ ചാവുവിള നാശം വരുത്തും, കാലൻ കോഴി (ഒരു തരം പക്ഷി) മൂളുന്നതു കേട്ടാൽ  മരണം കേൾക്കും എന്നൊക്കെ.  വിശ്വസിക്കുന്നുവോ ഇതൊക്കെ നിങ്ങൾ? ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. കാരണം, കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞാനിതെല്ലാം അനുഭവിച്ചറിഞ്ഞു.
            എനിക്കോർമ്മയായ കാലം മുതൽ ആസ്വദിച്ചു കണ്ടിരുന്ന, സ്നേഹിച്ചിരുന്ന, ഒരു കൂവളമരം എന്റെ കുടുംബക്ഷേത്രത്തിന്റെ മുറ്റത്തുണ്ട്.  “ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഒന്നിച്ചിരിക്കുന്ന ഒറ്റഞെട്ടിലെ മൂവില, സാളഗ്രാമം എന്നുപറയുന്ന കായ്ഇത് ഒരു സർവ്വരോഗസംഹാരി”, എന്നൊക്കെ എനിക്ക് പറഞ്ഞു തന്നിരുന്ന എന്റെ അച്ഛൻ പതിവായി ക്ഷേത്രദർശനത്തിനു ശേഷം അതിൽ നിന്ന് ഒരു ഇല അടർത്തി തിന്നിരുന്നു.  കഴിഞ്ഞ കുറെ നാളായി ആ കൂവളമരം കാണുമ്പോൾ ഞാൻ വല്ലാതെ പേടിച്ചു.  ത്രിമൂർത്തികളുടെയും സാളഗ്രാമത്തിന്റെയും (ഇലകളും കായ്കളും) ഭാരം താങ്ങാനാവാത ആ വലിയ വൃക്ഷം നിലം പതിക്കുമോ എന്ന്. ഇലച്ചു കുലച്ചു നിൽക്കുന്ന ആ ഭീകര കാഴ്ച കണ്ട് ‘യ്യോ’ എന്ന് പറയാത്ത ആരും ഈ ചുറ്റുവട്ടത്ത് ഇല്ല.  ആ കൂവളച്ചുവട്ടിൽ എന്റെ അമ്മ നട്ട മുല്ലവള്ളിയും പിച്ചിവള്ളിയും അതിന്റെ തായ്ത്തടിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ഇപ്പോൾ കണ്ടാൽ അകാലത്തിൽപിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ ദേഹത്തെ ചിതയിലേയ്ക്കെടുക്കാൻ അനുവദിക്കാത്ത പ്രിയപ്പെട്ടവരെ ഓർമ്മ വരും.  ഇലകളും കായ്കളും കിളികളും ഉപേക്ഷിച്ച ആ കൊമ്പുകളും ശോഷിച്ച ചില്ലകളും കറുത്തിരുണ്ട തായ്ത്തടിയും കണ്ട് ‘യ്യോ’ എന്ന് പറയാതെ ആ കൂവളമരത്തെ അറിയാവുന്ന ആരും ഇന്ന് അതിനെ കടന്നു പോകാറില്ല .  “ചാവുവിള നാശം വരുത്തും” എന്നുള്ള ചൊല്ല് സത്യമായി എന്റെ കണ്ണുകളെ വിശ്വസിപ്പിക്കുന്നു, മനസ്സിനെ ഞെട്ടിക്കുന്നു. 
‘കാലൻ കോഴിയുടെ മൂളൽ’ അത് പല തവണ കേട്ടു.  അതിന്റെ പിന്നാലെ മരണവാർത്തകളും.  ഒരിക്കലല്ല പലതവണ.  കാലൻ കോഴിയുടെ മൂളൽ ദൂരെ നിന്ന് കേട്ടാൽ അതേ ദൂരത്തു നിന്നും, അടുത്തു നിന്ന് കേട്ടാൽ അത്ര അടുത്തു നിന്നും മരണം കേൾക്കും. എന്തിന്, മരണം ഏത് ദിശയിൽ നിന്ന് കേൾക്കാൻപോകുന്നെന്നുപോലും  കാലൻകോഴി മൂളി അറിയിക്കുന്നു.  ഇപ്പോൾ സത്യത്തിൽ ആ മൂളൽ ഇടയ്ക്കിടെ കേൾക്കുമ്പോൾ ഏത് ദിക്കിൽനിന്ന് കേൾക്കുന്നു? ഏത് അകലത്തിൽനിന്ന് കേൾക്കുന്നു? എന്നൊക്കെ ഭയത്തോടെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു.  അനുഭവങ്ങൾ അത്രയ്ക്കും അച്ചട്ടാണേ.  ഒരു യുക്തിവാദത്തിനും പ്രകൃതിയിൽ സ്ഥാനമില്ല.  പ്രകൃതിയുടെ മാറ്റങ്ങളെ, പ്രത്യേകിച്ച് പെട്ടെന്ന് കടന്നുവരുന്ന പ്രകൃതി ദുരന്തങ്ങളെ പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് ശാസ്ത്രജ്ഞർ പോലും മനസ്സിലാക്കുന്നുണ്ട്.  മരണത്തെ മൂളി വിളിച്ചറിയിക്കുന്ന കാലൻകോഴി എന്ന പ്രകൃതിയിലെ പ്രതിഭാസത്തെ എന്റെ കാതുകളും മനസ്സും വിശ്വസിക്കുന്നു.  ഭയമുള്ള ഞെട്ടൽ അനുഭവിക്കുന്നു. 
            ആരും കേട്ടാസ്വദിക്കുന്ന കുയിലിന്റെ പാട്ടിനെ കുറ്റം പറയുന്നു എന്ന് വിചാരിക്കരുത്.  കഴിഞ്ഞ രണ്ടു മാസമായി രാവിലെ ‘സോളോ’യിൽ തുടങ്ങുന്ന കുയില്പാട്ട് പതിയെ കോറസ്സായി, പിന്നെ ചില ‘ഓപ്പറ’ തിയറ്ററുകൾ പോലെ ഒരു കൂട്ടകൂവലായി എന്റെ വീടിനു ചുറ്റും തകർത്തു നടന്നിരുന്നു.  ഇത്രയധികം കുയിലുകൾ എന്റെ വീടിനു ചുറ്റുമുണ്ടോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു.  പ്രശസ്തരായ ചില ഗായകരുടെ പരിപാടികൾ നടക്കുന്ന സ്ഥലത്ത് ക്രൂരമായ മുഖഭാവത്തോടെ, ശക്തമായ നിരീക്ഷണപാടവത്തോടെ, ഗൗരവത്തോടെ നടക്കുന്ന പാറാവുകാരുടെ ഗാംഭീര്യത്തിൽ എവിടെ നോക്കിയാലും കുറെ ഉപ്പന്മാരും വീടിനു ചുറ്റും നടന്നുകൊണ്ടേയിരുന്നു.  “എന്താ ഉഷേ മോളുടെ കല്യാണമായോ? കുയിൽ പാടുന്നത് കേട്ടില്ലേ?”  പലരും ചോദിക്കാൻ തുടങ്ങി.  കല്യാണപ്രായമായി എന്റെ കൊച്ചുപെണ്ണിന്, എന്നാലും അതിന് ഒരു തീരുമാനമായില്ല.  ആയാൽ തന്നെ ഇന്ന് വീടുകളിൽ അല്ലല്ലോ കല്യാണം.  എന്നൊക്കെ ചിന്തിച്ചെങ്കിലും, ടി വി കാണാൻ, ഒരു പാട്ടു കേൾക്കാൻ, പരസ്പരം സംസാരിക്കാൻ, കൂടുതലെന്തിന് ചെറിയൊരു പകൽമയക്കത്തിനുപോലും വെളുപ്പാൻകാലം മുതൽ സന്ധ്യ വരെ ഒരു കാരണവശാലും സമ്മതിക്കില്ല ഈ വീട്ടിലുള്ളവരെ എന്നുള്ളൊരു വാശിയോടെ കുയിൽ പാടി നടത്തുന്ന കല്യാണകച്ചേരി  പലപ്പോഴും ഞങ്ങളുടെ മനസമാധാനം കളഞ്ഞിരുന്നു എന്നു  പോലും എനിക്ക് തോന്നുന്നു... 
മീനമാസത്തിലെ തൃക്കേട്ട, എന്റെ അമ്മായിയമ്മയുടെ പിറന്നാൾഇത്തവണ അത് ഏപ്രിൽ 11 ന്, ഏപ്രിൽ 15 വിഷു അമ്മയുടെ വീട്ടിൽ, മക്കളുടെ സൗകര്യാർത്ഥം പിറന്നാൾ-വിഷു ആഘോഷം  എല്ലാം കൂടി പതിനൊന്നാം തീയതി  ഒന്നിച്ചാഘോഷിച്ചു.  കാലങ്ങൾക്ക് ശേഷം നാത്തൂന്മാരെയും അമ്മായിയമ്മയെയും ഒരുമിച്ച് കൈയ്യിൽ കിട്ടിയപ്പോൾ, കിട്ടിയ സമയം അവരെ പരമാവധി ഉപദ്രവിക്കാം എന്ന് വിചാരിച്ച് അന്നത്തെ ദിവസം ഞാനും അവിടെ കൂടി.  രാത്രി മുഴുവൻ കുശുമ്പ് കുന്നായ്മ പരദൂഷണ ആഘോഷങ്ങളും രാവിലത്തെ അമ്പല ദർശനവും എല്ലാം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകാൻ ചേട്ടന്റെ ഒപ്പം വന്ന എന്റെ കുഞ്ഞമ്മയുടെ മകൻ മധു ഒരു ചോദ്യം, “ചേച്ചീ, നമ്മടെ വീട്ടിൽ കല്യാണം, അറിഞ്ഞോ?” ഞാൻ ഞെട്ടിപ്പോയി.  ഡ്രൈവർ സീറ്റിൽ അനങ്ങാതെ, ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിലിരിക്കുന്ന, കല്യാണവീട്ടിലെ ഗൃഹനാഥനെ  ഞാനൊന്ന് നോക്കി.  ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുന്നത് സീറ്റ് ബെൽറ്റിടാതെ ഡ്രൈവ് ചെയ്യുന്നത് പോലെ കുറ്റകരം എന്നുള്ള മുഖഭാവം. അദ്ദേഹം ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം ഒന്നും തോന്നേണ്ട കാര്യമില്ല.  കാരണം അക്ഷരങ്ങളെ, വാക്കുകളെ, സംസാരിച്ച് ദുരുപയോഗം ചെയ്ത് നശിപ്പിക്കാൻ പാടില്ല എന്നൊരു പുതിയ സംഘടന ലോകത്ത് രൂപീകരിച്ചാൽ, എതിരില്ലാതെ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളിൽ നിന്ന് ഒരു വാക്കും പ്രതീക്ഷിക്കാതെ വീട്ടിലെത്തിയ ഞാൻ കാണുന്നത് എന്റെ വീട്ടുമുറ്റത്ത് ഒരു തകർപ്പൻ കല്യാണ പന്തൽ ഉയരുന്നു.
‘ആർ യൂ റെഡി, കൈയ്യിൽ ഒരു കോടി’ എന്ന് ടി വി അവതാരക പറയുന്ന പോലെ എന്റെ അമ്മ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി ഒരു പറച്ചിൽ, “കല്യാണം റെഡി, ആർ യൂ റെഡി?” ഞാൻ, സമനില കൈവിടാതെ, എന്തും കേൾക്കാനുള്ള തയ്യാറെടുപ്പോടെ ചോദിച്ചു, ‘എന്താ അമ്മേ ഇത്?” മനസ്സിൽ നാലു മുഖങ്ങൾ തെളിഞ്ഞു ചിന്നു, മണി, അനി, പൊന്നി. കൊച്ചുമക്കളുടെ എന്തു തോന്ന്യാസത്തിനും ന്യായീകരണം പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്ന ഈ അമ്മച്ചി ആർക്കുവേണ്ടിയാണോ ന്യായീകരണം പറയാൻ തുടങ്ങുന്നത്?  അതോ ഈ കുടുംബത്തിൽ ഭാര്യമാരുടെയോ ഭർത്താക്കന്മാരുടെയോ പീഡനം സഹിക്ക വയ്യാതെ ഒരു കല്യാണ പരീക്ഷണംകൂടെ നടത്താൻ ആരെങ്കിലും തയ്യാറായോ? (ഏയ്, അതിനു ധൈര്യമുള്ളവർ ഈ വീട്ടിലില്ല).

     ആദ്യമേതന്നെ അമ്മ എന്റെ മനസ്സിന്റെ ദുർബ്ബലതയെ  (മറ്റുള്ളവരുടെ വിഷമം കാണാനുള്ള വിഷമം)  ആക്രമിക്കാൻ തുടങ്ങി.  “എന്റെ ഉഷേ, ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലല്ലോതാഴെ അമ്പലത്തിൽ നടത്താനിരുന്ന കല്യാണം ‘പുല’ (ബന്ധുക്കളുടെ മരണം കൊണ്ടുണ്ടാകുന്ന ഒരു അശുദ്ധി) കാരണം മുടങ്ങി.  ആ പെണ്ണിന്റെ അച്ഛനും ആങ്ങളയും കൂടി ഇവിടെ വന്ന് ഒരേ കരച്ചിലും ബഹളവും.  നിനക്കറിയില്ലേ അവരുടെ സ്ഥിതി, എത്ര പാടുപെട്ടാ ഇവിടെവരെ തന്നെ ഈ കല്യാണം എത്തിച്ചതെന്ന്.  അവര് ചോദിച്ചു ഈ മുറ്റത്ത്  ഒരു പന്തലിട്ട് കല്യാണം മുടങ്ങാതെ  നടത്തിക്കോട്ടേ എന്ന്.  ആ അച്ഛനെയും മകനെയും കൂട്ടിച്ചെന്ന് ഞാൻ മോഹനനോട് (എന്റെ ശ്രീകുമാർ എന്ന ഗൃഹനാഥൻ) എന്തുവേണമെന്നു ചോദിച്ചു. കൂടുതലോന്നുമാലോചിക്കാതെതന്നെ ( കൂടുതലെന്തു പറയാനാ) ഞങ്ങളങ്ങു സമ്മതിച്ചു.  അവരുടെ ഒരു സന്തോഷം കാണേണ്ടതായിരുന്നു എന്റെ ഉഷേ..” അമ്മ പ്രസംഗം അവസാനിപ്പിച്ച് ഏറു കണ്ണിട്ട് എന്നെയൊന്നു നോക്കി. രണ്ടുപെൺകുട്ടികളുടെ ആ അച്ഛനും അഞ്ചുപെൺകുട്ടികളുടെ ആ അമ്മച്ചിയും ചേർന്ന് ഒരു നിമിഷം കൊണ്ടെടുത്ത ആ തീരുമാനം കേട്ടപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പെട്ടന്നു ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നു. കല്യാണമേളം വരുന്നതിനു മുന്നോടിയായി കുയിൽമേളം നിന്നിരിക്കുന്നു. കുയിൽപാടിയാൽ കല്യാണം വരും എന്നനാട്ടറിവ് എന്റെ മനസ്സിലും ഒരു കുളിർപാട്ടായി...

ഗംഭീരമായ ഒരു കല്യാണം എന്റെ വീട്ടുമുറ്റത്ത് ഞങ്ങൾ നടത്തി.  ആ പെൺകുട്ടിക്ക് ഞങ്ങളുമായി എന്തോ കർമ്മബന്ധം ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നോ ആവോ?.  നാലാളു കൂടിയാൽ വീട് വൃത്തികേടാകും, മുറ്റത്തെ ചെടികൾ നശിപ്പിക്കും എന്നൊക്കെ പിറുപിറുക്കുകയും എന്നെ പല്ലിറുക്കിക്കൊണ്ട് നോക്കുകയും ചെയ്യുന്ന എന്റെ ചേട്ടൻ ഒരു തോർത്തും തോളത്തിട്ട് വലിയ കാരണവരായി, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിക്ക് വേണ്ടി  വീടും മുറ്റവും ഒരുക്കുന്നതും ഓടി നടന്ന് കല്യാണമേൽനോട്ടം നടത്തുന്നതും കണ്ടപ്പോൾ ആ ശുണ്ഠിക്കാരന്റെ നല്ല മനസ്സിനെയും അതിനുള്ളിലെ സ്നേഹനിധിയായ ഒരുഅച്ഛനേയും നിറകണ്ണൂകളോടെ നോക്കിനിന്നു ഞാൻ പലപ്പോഴും.  എല്ലാപേരും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരിലെല്ലാം കണ്ട ആ സംതൃപ്തി ഞങ്ങളിലും നിറഞ്ഞു.  ഇന്ന് വരെ കാണാത്ത ഒരു ഉണർവ്വ് ഞാനെന്റെ വീട്ടിലും കണ്ടു.  അളിഞ്ഞു പിളിഞ്ഞ് വലിച്ചു വാരി നിരന്നു കിടന്നിരുന്ന എന്റെ വീട്  എന്നോട് പറയുന്നപോലെ തോന്നി.., ‘ഇതൊക്കെയാണ് സത്യമായ വീട്’,അനുഗ്രഹിക്കപ്പെട്ട വീട്....'
കുയിൽ പാടിയാൽ, ചെമ്പോത്ത് നടന്നാൽ കല്യാണം വരും എന്നുള്ളതും എനിക്ക് സത്യമായി വന്നപ്പോൾ, അനുഭവത്തിന്റെ വെളിച്ചത്തിലൂടെ നാട്ടറിവുകൾ നമുക്ക് പകർന്നു തന്ന നമ്മുടെ പൂർവ്വികരുടെ കഴിവുകൾ എന്തേ നമുക്കൊന്നുമില്ലാതെ പോയത്?
ഇന്ന് ഞങ്ങളും, ഞങ്ങളുടെ വീടും വീണ്ടും കുയിൽപാട്ടിനായി, എന്റെ ചിന്നുവിന്റെ കല്യാണമേളവുമായി കാലേക്കൂട്ടി വന്നെത്തുന്ന കുയിലുകൾക്കായി, കാവലാളായ ചെമ്പോത്തുകൾക്കായി, കാതോർത്ത് കാത്തിരിക്കുന്നു.    

Saturday, April 14, 2012

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍

          മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

Tuesday, March 13, 2012

പെൺപൂജയും പെൺപൂക്കളും

   കുംഭമാസത്തിലെ കത്തുന്നചൂടിൽ മഴമേഘങ്ങളാൽ കുടപിടിച്ചും, മന്ദമാരുതനാൽ ചെറുകുളിരേകിത്തലോടിയും ആ അമ്മ  തന്റെ പെൺ‌മക്കളെ പരിരക്ഷിച്ച് അവരുണ്ടാക്കുന്ന നേദ്യം സ്വീകരിക്കാൻ  കാത്തിരിക്കുന്നത് നേരിട്ടനുഭവിക്കുമ്പോൾ കോവിലന്റെകണ്ണകി എന്ന ആ പതിവ്രതാരത്നത്തിനു മുൻപിൽ കണ്ണുകളടച്ച്, മനസ്സുതുറന്ന് ഒരുനിമിഷം നിൽക്കാതിരിക്കാനാവില്ല.  ആധുനിക പുരോഗമനവാദികൾ എന്തൊക്ക വാദിച്ചാലും അതിനെ നിസ്സംശയം നിഷ്കരുണം എതിർക്കാതെ പറ്റില്ല.  പ്രകൃതിയെത്തന്നെ നമുക്കായി ഒരുക്കിനിർത്തുമ്പോൾ അതിനപ്പുറം എന്തു യുക്തിവാദം പറയാനാണ്?

  മണ്ണും, പൊടിയും, അഴുക്കും, വകവക്കാതെ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എവിടെയെങ്കിലും കിട്ടും എന്ന  പ്രതീക്ഷയോടെ (ഉറപ്പായിട്ടും കിട്ടുന്നു, ആരെല്ലാമോ ആർക്കെല്ലാമോവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നു ആ അമ്പലവട്ടത്ത് ) രണ്ടു ദിവസം മുന്നേമുതൽ കൂട്ടുന്ന അടുപ്പിനരുകിൽ, അടുത്തുകിടക്കുന്ന  മക്കളെ ആ  അദൃശ്യകൈകളിലേൽപ്പിച്ച്, വീടിനെ, വീട്ടിലെ കോലാഹലങ്ങളെ, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കാത്തിരുപ്പുകളെ, കേരളത്തിന്റെമാത്രം എന്നവകാശപ്പെടുന്ന കള്ളുഗുസ്തികളെ, എല്ലാം മറന്ന് വർഷത്തിൽ കുറച്ചുസമയമെങ്കിലും ഇവർ ഒന്നുറങ്ങിക്കോട്ടെ  എന്നു വിചാരിച്ചിട്ടായിരിക്കാം കോവിലന്റെ പ്രിയകണ്ണകി  ഈ പെണ്മക്കളെയെല്ലാം അരികത്ത് വിളിച്ചുകൂട്ടുന്നതെന്നുതോന്നും ആറ്റുകാലമ്മയുടെ സവിധത്തിൽ എല്ലാം മറന്നുറങ്ങുന്ന സ്ത്രീകളെക്കാണുമ്പോൾ!!

ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ... ഹൃദയം തകർക്കുന്ന ഒരു അത്യാഹിതങ്ങളുമുണ്ടാകാതെ വളരെ അച്ചടക്കത്തോടെ  മുപ്പത്തഞ്ചു ലക്ഷത്തിനുമേലെ വരുന്ന സ്ത്രീകൾ, വലിപ്പച്ചെറുപ്പമോ, സ്ഥാനമാനങ്ങളോ ഒന്നും ഇല്ലാതെ ഒന്നായിച്ചെയ്യുന്ന പൊങ്കാലപൂജക്കെതിരെ ഉയരുന്ന ശബ്ദം  അത് എതു പ്രസ്ഥാനത്തിന്റെയായാലും ഏതു നേതാവിന്റെയായാലും അവർ മനസ്സിലാക്കണം അവിടെ ഉയരുന്ന പുകമറക്കുള്ളിൽ ഒഴുക്കുന്ന കണ്ണുനീരിൽ, ലക്ഷക്കണക്കിനു അമ്മമാരുടെ സഹോദരിമാരുടെ പ്രാർഥനകളിൽ  ഈ അർഥശൂന്യങ്ങളായ രാഷ്ട്രീയ ജല്പനങ്ങളലിഞ്ഞില്ലാതാവും എന്ന്...വീണ്ടും അടുത്ത  കുംഭമാസത്തിലെ മകം നാളിൽ  അറബിക്കടലിലെ കാറ്റേന്തിയ വിശറിയും കാർമേഘക്കുടയുമായി പെണ്മക്കളെമാത്രം കാത്തിരിക്കുന്ന ആ അമ്മയുടെ അടുത്തേക്ക്, ഒന്നിച്ചു പാചകം ചെയ്ത്, ഒന്നിച്ചു കഴിച്ച് അടുത്തൊരു വർഷത്തേക്കുവേണ്ട എല്ലാ സ്നേഹവും സമാധാനവും പേറി മടങ്ങാനായി എന്നും എന്നും ഈ പെണ്മക്കൾ ചെന്നുകൊണ്ടേയിരിക്കും.
    പെൺപൂജക്കെത്തുമ്പോൾ അറിഞ്ഞിരുന്നില്ല അത് പെൺപൂക്കളേ കാണാനും കൂടെയാവുമെന്ന്...അറിയാതെ പറയാതെ വന്നിട്ടും എനിക്കും കിട്ടി കൈനിറയെ പെൺപൂക്കൾ. ഗീതാഗീതികൾ താലോലിച്ചു വളർത്തിവലുതാക്കിയ  പെൺപൂക്കൾ.....
          
            ഞാൻ ബൂലോകത്തിൽ നിലത്തെഴുത്തു പഠിക്കുമ്പോൾ എന്റെ കിലുക്കംപെട്ടിയിലെ അക്ഷരപിശാചുക്കളെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ചിരുന്ന എന്റെ മാനസഗുരു,  ബൂലോകത്തിലെ ഗീതാഗീതികൾ എന്ന എന്റെ ഗീതച്ചേച്ചിയുടെ ആദ്യ പുസ്തകപ്രകാശനം. ചേച്ചിയോട് എനിക്കുള്ള സ്നേഹം അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എന്നെ ആ  സദസ്സിൽ എത്തിച്ചു...(നന്ദി മോനേ). ചേച്ചിയോടുള്ള സ്നേഹമാണോ, ഗുരുഭക്തിയാണോ  എന്തു കൊണ്ടാണവിടെ ആ സമയത്ത്  എനിക്കും എത്താൻ കഴിഞ്ഞത്? ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ.. ചേച്ചി അന്തംവിട്ട ഒരു ചിരിചിരിച്ചു... ഹ.. ഹ .......
             മധുരം നിറഞ്ഞ ഒരു ചിരിയും  അതിമധുരമുള്ള ഒരു പൊതിയും   കൈനിറച്ച ആ പെൺപൂക്കളും   എല്ലാം ചേച്ചിയിൽ നിന്നും ഏറ്റുവാങ്ങി ഞാൻ മടങ്ങുമ്പോൾ   എന്റെ മനസ്സും ഹൃദയവും ശരീരവും പെൺപൂജയാൽ പെൺപൂക്കളാൽ  ആനന്ദ നിർവൃതിയിൽ ആയിരുന്നു..

Tuesday, February 14, 2012

14-2-12=0 (പൂജ്യം = പൂർണ്ണം)പൂർണ്ണമീദിനം

     ഫെബ്രുവരി 14- ലോകത്തിന്റെ സ്നേഹദിനം .. സുന്ദരമായ വാലൻന്റൈൻ ദിനം (സൈയ്ന്റ് വാലൻന്റൈൻ ദിനം). സ്നേഹിക്കുന്നവരുടെ മാത്രം ദിനം....

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്താരെങ്കിലും ഉണ്ടോ? ഒരിക്കലും ഇല്ല.  മനുഷ്യനുമാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്നേഹം, പ്രണയം എല്ലാം നിറഞ്ഞു നിൽക്കയല്ലേ? എന്തിനു ദൈവം എന്നാൽ സ്നേഹം (GOD IS LOVE)എന്നല്ലേ?

തിരക്കോടു തിരക്കല്ലേ എല്ലാവർക്കും.  എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള  ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ  നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
     ലോകമെമ്പാടുമുള്ള ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് (ആണും പെണ്ണും തമ്മിലുള്ള സ്നേഹം  മാത്രമല്ല) ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറി ആ ഇഷ്ടംഒന്നു ബലപ്പെടുത്തുന്നു. അതിനു പണം മുടക്കി വലിയ പൊതി ഒന്നും വാങ്ങണ്ട. പ്രിയപ്പേട്ടവരെ എന്നും എപ്പോഴും ഓർക്കുന്നപോലെ അല്ലാതെ ആത്മാർഥമായിട്ടൊന്ന് ഓർമ്മിച്ചാൽ മതി, ഒരു സ്നേഹസമ്മാനമായി നമ്മുടെ ആ ചിന്ത  അവരിൽ എത്തും  (ആർക്കും ഇത് ശ്രമിച്ചു നോക്കാം).
           ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം.  വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂയെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലന്നും ചക്രവർത്തിക്ക് തോന്നി.  അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. അന്ന് വാലൻന്റൈൻ എന്നൊരാളായിരുന്നു ബിഷപ്പ്,  അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിലായി.. അന്ധയായ ആ കുട്ടിക്ക് ജയിലഴികൾക്ക് പിന്നിൽ എവിടെ നിന്നോ കേട്ടിരുന്ന ശബ്ദം മാത്രമായിരുന്നു ആ പ്രണയം. ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും, കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
         'ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു ' കണ്ടില്ലേ സ്നേഹത്തിന്റെ ശക്തി എത്രമാത്രമാണെന്ന്??. ഇതു കഥയായിക്കോട്ടെ ചരിത്രമായിക്കോട്ടെ കാലം  കടന്നുകടന്ന് ഇന്നു നമ്മളിൽ എത്തി അത്.  തലമുറകളൂടെ നിലനില്പിനുവേണ്ടി ദൈവം എല്ലാ ജീവജാലങ്ങൾക്കും കൊടുത്ത ഒരു വികാരം ദുരുപയോഗം ചെയ്യുന്ന മനുഷ്യർ  എന്നെങ്കിലും പ്രണയത്തിന്റെ, സ്നേഹത്തിന്റെ അർഥം  അദൃശ്യമായ നന്മയുള്ള  ഒരു ശക്തിയാണ്  തിരിച്ചറിയുമോ?
          വിദേശരാജ്യത്തുള്ള ഒരു ഷോപ്പിങ്ങ്മാളിൽ  ഒരു വാലന്റൈൻഡേയുടെ തലേന്ന് പോകാൻ എനിക്ക്   മഹാഭാഗ്യം കിട്ടി (അതെ ആ കാഴ്ചകൾ മഹാഭാഗ്യം തന്നെയായിരുന്നു).  അന്നു അവിടെ  ഞാൻ ഒരു കാഴ്ചകണ്ടു. എൺപതുവയസ്സിനു മുകളിൽ പ്രായം ഉള്ള രണ്ട് അമ്മമാർ .. അവരുടേ ഭാഷ എനിക്കു മനസ്സിലായില്ല. എന്റെ മോൾ എന്നോടു പറഞ്ഞുതന്നു "അവർ അവരുടെ കൂട്ടുകാർക്കു വേണ്ടി വാലൻന്റൈൻസ്സ് ഗിഫ്റ്റ്സ് നോക്കുവാ" എന്ന്. ഒരാൾ വാക്കിംഗ്സ്റ്റിക്ക് ഒക്കെ കുത്തി, മറ്റെ ആൾ വീൽ ചെയറിലും.   കുറെ സമയം ഞാൻ അവരെ നോക്കി നിന്നു.   അവരിലെ ആ സന്തോഷം. ഇത്ര വയസ്സായിട്ടും ജീവിതത്തോടൂള്ള  സ്നേഹം......നമിക്കുന്നു മനസ്സാൽ ഞാൻ  ആ സംസ്കാരത്തെ. നാൽപ്പതു വയസ്സാവുമ്പോഴേക്കും 'ഇനി എനിക്കെന്തു ജീവിതം' എന്നു പറയാൻ നിർബ്ബന്ധിക്കപ്പേടുന്നവരുടെ നാട്, ജീവിതാനുഭവങ്ങളാൽ സമ്പന്നാരായ നമ്മുടെ മുതിർന്നവരെ 'കടുംവെട്ടുകൾ(ഉപയോഗമില്ലാത്തവർ)' എന്നു പറഞ്ഞു അവരുടെ അത്മവീര്യം നശിപ്പിക്കുന്നവരുടെ നാട്, ദൈവത്തിന്റെയും,   എന്റെയും സ്വന്തം നാടിനെ, ആ സംസ്കാരത്തെ നിറകണ്ണുകളോടെ അപ്പോൾ ഞാൻ  ഓർത്തു.
 കടതിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധയെ ആക്രമിക്കുന്ന(മറ്റേവാക്ക് എഴുതാൻ എനിക്കാവില്ല), ട്രെയിനിലും ബസ്സിലും  എന്തിനു  സ്വന്തം വീടുകളിൽ പോലും പെണ്ണായിപ്പോയതു കൊണ്ട് രക്ഷയില്ലാത്ത, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വാലന്റൈൻസ്ഡെയിക്കു എതിരേ ഉയരുന്ന കോലാഹലങ്ങൾ കാണുമ്പോൾ ഇവിടുത്തെ സദാചാരസംരക്ഷകരെ  നിങ്ങളും ഈ കേരളം  നന്നാവാൻ സമ്മതിക്കാത്തതിൽ ഒരു കൂട്ടർ ആണ്.
        വാക്കുകളിൽക്കൂടെ, വരകളിൽക്കൂടെ, വർണ്ണങ്ങളിൽക്കൂടേ, വരികളിൽക്കൂടെ ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ  ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......